വളാഞ്ചേരി: ഒരു മാസത്തിനു ശേഷം വളാഞ്ചേരിയിലെ ജ്വവല്ലറിയിൽ വീണ്ടും മോഷണത്തിനെത്തിയ സ്ത്രീയെ കയ്യോടെ പിടികൂടി ജ്വല്ലറി ഉടമ. മാർച്ച് 20ന് സ്വർണ മാല മോഷ്ടിച്ച് മുങ്ങിയ സ്ത്രി ആണ് വീണ്ടും അതേ ജ്വല്ലറിയിൽ മോഷണ ലക്ഷ്യവുമായി എത്തിയത്.
കൊണ്ടോട്ടി സ്വദേശിനി
മണ്ണാരിൽ വീട്ടിൽ സഫിയയെ ആണ് കേസിൽ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മുഖം മറയ്ക്കുന്ന പർദ്ദയിട്ടാണ് ഇവർ ജ്വല്ലറിയിലെത്തിയത്.
വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ പാലാ ജ്വല്ലറിയിൽ നിന്നുമാണ് മോഷണം നടത്താൻ ശ്രമിച്ചത്. മാർച്ച് 20ന് ഇതേ ജ്വല്ലറിയിൽ മോഷണം നടത്തിയിരുന്നു ഇവർ.
സ്വർണാഭരണം നോക്കുന്നതിനിടെ മാല തൂവാലയ്ക്കിടയിൽ പൊതിഞ്ഞ്
മോഷ്ടിക്കുകയായിരുന്നു. ജ്വല്ലറി ഉടമ സി സി ടി വി ദൃശ്യമടക്കം കാണിച്ച് പോലീസിന് പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാൻ ആയിരുന്നില്ല.
പിന്നീട് വീണ്ടും ഇവർ പാലാറ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം എത്തുകയുമായിരുന്നു. ഇവരെ കണ്ട് സംശയം തോന്നിയ ജ്വല്ലറി
ജീവനക്കാർ ഉടമയെ വിളിച്ചു വരുത്തി ഇവരെ അന്നത്തെ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. അത് കണ്ട് പതറിയതോടെ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്ത ശേഷം ഇവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വേറെ കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.