ജോലി വാഗ്ദാനം ചെയ്തു 26 ലക്ഷം രൂപ തട്ടിയ കേസിൽ വേങ്ങര സ്വദേശികൾ അറസ്റ്റിൽ

വേങ്ങര: ഇടുക്കി സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയ കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. വലിയോറ സ്വദേശി കാവുങ്ങൽ ഉബൈദ്(33), എടക്കണ്ടൻ മുഹമ്മദ് അജ്മൽ (19), നെടുംപറമ്പ് വലിയ വീട്ടിൽ ഖൈറുന്നീസ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം അഞ്ചായി.

നേരത്തെ മലപ്പുറം സ്വദേശികളായ റഫീഖ്  (36), മോങ്ങം കറുത്തേടത്ത് ഇർഷാദ് (29) എന്നിവരെ പിടികൂടിയിരുന്നു.

ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിർദ്ദേശത്തെ തുടർന്ന് ഡിവൈഎസ്പി കെ ആർ ബിജുവിന്റെ നേതൃത്വത്തിൽ ക്രൈം പോലീസ് സ്റ്റേഷൻ എസ് ഐ എം എ സി ബി, സീനിയർ സി പി  ഒ മാത്യൂസ്, തോമസ്, സി പി ഓ മാരായ അമൽ, ജിലു മോൾ, ശിവപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}