നാടുകാണി-പരപ്പനങ്ങാടി പാത മഴ പെയ്താൽ മലിനജലം റോഡില്

വേങ്ങര: ഒരു മഴ പെയ്താൽ വിവിധ അങ്ങാടികളിലെ ഇറച്ചിക്കടകളിൽനിന്നുള്ള മാലിന്യങ്ങൾ കലർന്ന വെള്ളം ഉൾപ്പെടെ ഒഴുകുന്നത് നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിലൂടെ.

ഇതിനാൽ കാൽനടയാത്രപോലും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കോടിക്കണക്കിനു രൂപ വകയിരുത്തിയാണ് വലിയ പ്രചാരണം നൽകി നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയുടെ നവീകരണം തുടങ്ങിയത്. എന്നാൽ ഇതിന്റെ പണി പല കാരണങ്ങളാൽ പൂർത്തിയാക്കാനാകാത്തതിനാൽ ഇടയ്ക്കുവെച്ച് നിർത്തുകയായിരുന്നു.

പദ്ധതിയുടെ ഭാഗമായി കലുങ്കും ഓവുചാലും നിർമിച്ച അങ്ങാടികളിലും റോഡരികിലുംപോലും ഓവുചാലുകളിലേക്കൊഴുകാതെ മലിനജലം മുഴുവനായി തിരക്കേറിയ സംസ്ഥാനപാതയിലേക്കാണൊഴുകുന്നത്.

ഓവുചാലുകളുടെ അശാസ്ത്രീയ നിർമാണമാണിതിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

ഒരു മഴ പെയ്തു കഴിഞ്ഞാൽ മണിക്കൂറുകളോളം ഊരകം കാരാത്തോട്‌ മുതൽ കുറ്റാളൂർ കവല വരെ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും യാത്ര ചെയ്യാൻ പ്രയാസമാണ്.
പാതയിലൂടെയുള്ള ഈ വെള്ളപ്പാച്ചിലൊന്നൊതുങ്ങാൻ കുറേ സമയം കാത്തുനിൽക്കണമെന്നതാണ് യാത്രക്കാരുടെ അവസ്ഥ.

പാതയുടെ പണി അധികൃതർ ഉപേക്ഷിച്ചമട്ടാണെങ്കിലും പൊതുജനങ്ങൾക്ക് പാതയിലൂടെ സുഗമമായി യാത്ര ചെയ്യാനുള്ള മാർഗമുണ്ടാക്കിത്തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}