മലപ്പുറം: ചേർത്തല സ്വദേശിനിയായ വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ മലപ്പുറം സ്വദേശിക്കെതിരെ അന്വേഷണം. എട്ട് മാസം
ഗർഭിണിയായ യുവതിയെ കഴിഞ്ഞ ദിവസം മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടുത്തെ ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ്
പോലീസ് കേസെടുത്തത്.
മൂവാറ്റുപുഴ പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി
ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വിദ്യാർഥിനി മൊഴി നൽകി. ഗർഭിണിയായിരിക്കെയും ഇയാൾ വിദ്യാർഥിനിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം കുട്ടിയെ അവശ നിലയിൽ
കണ്ടതിനെ തുടർന്ന് വീട്ടുകാർ
അന്വേഷിച്ചപ്പോഴാണ് കുട്ടി കാര്യങ്ങൾ മാതാപിതാക്കളെ അറിയിക്കുന്നത്. മൂവാറ്റുപുഴ
പോലീസ് ചേർത്തല പോലീസിനേയും, മലപ്പുറം പോലീസിനേയും ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി.