പറപ്പൂർ: ലഹരിക്കെതിരെ സംരക്ഷണ വലയം തീർക്കാൻ വിവിധ രാഷ്ട്രീയ, മത സാമൂഹിക സംഘടനകളുടെയും പ്രാദേശിക ക്ലബ്കളുടെയും യുവ നേതൃത്വത്തെ രംഗത്തിറക്കി വടക്കുമുറി മഹല്ല് കമ്മിറ്റി.
ലഹരി ഉപയോഗമില്ലാത്ത മഹല്ലായി മാറ്റാൻ ആദ്യ ഘട്ടത്തിൽ ബോധവൽകരണത്തിലൂടെ ഫലപ്രദമായ പാരന്റിംഗ് എങ്ങനെ വേണമെന്നും,ഉപയോഗത്തിന്റെ ദോഷ ഫലങ്ങൾ ബോധ്യപെടുത്താനും മഹല്ല് തലത്തിൽ പരിശീലനം നൽകും,സമൂഹത്തെ വെല്ലുവിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ല് തലത്തിൽ ബഹുജന കൂട്ടായ്മയിലൂടെ നേരിടാനും,മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരും പൊലീസും നടത്തുന്ന നടപടികളോട് സർവ്വ തലത്തിലും സഹകരിക്കുകയും,കൗൺസിലിംഗ് നൽകുവാനും,ഡി - അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
മഹല്ല് കമ്മിറ്റി തീരുമാന പ്രകാരം വട്ടപ്പറമ്പ് മദ്രസയിൽ വെച്ച് കൂടിയ മീറ്റിങ്ങിൽ മഹല്ല് ഖാസി സി.എച്ച് ബാവ ഹുദവിയും മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി കൊളക്കാട്ടിൽ ജലീൽ,ഭാരവാഹികളായ മുഹമ്മദ് കുട്ടി മാസ്റ്റർ,മൂസ്സ.കെ,റാഫി.സി മറ്റു രാഷ്ട്രീയ മത സാമൂഹിക മേഖലകളിലെയും പ്രാദേശിക ക്ലബ് രംഗത്തെ നേതൃത്വങ്ങളും പങ്കെടുത്തു.
ലഹരിക്കെതിരെയുള്ള ആക്ഷൻ കമ്മിറ്റി ചെയർമാനായി മുഹമ്മദ് കുട്ടി മാസ്റ്ററെയും ജനറൽ കൺവീനറായി പി.ഹാഫിസ് മാസ്റ്ററെയും കൺവീനർമാരായി സാദിഖ്.ടി,സമീർ ബാബു ടിഎം,മുഹമ്മദ് അലി.ടി,സജാദ്.എകെ,അബ്ബാസ്.പികെ,ഇഹ്ജാസ് അസ്ലം,റാഷിദ് അഹമ്മദ്.പി,സാബിബ്.എകെ,മർസൂക്ക് സിഎച്ച്, അമീൻ സുൽത്താൻ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി നസീർ.ടി,റിഷാദ്, ഫൈസൽ.വികെ, സംശാദലി.ടിഎം, സിദ്ദീഖ്.സിടി,മുബാരിസ്.കെ, സജാദ്.കെഎം, സാദിഖ് അലി, റഷീദ്.ടി എന്നിവരെയും യോഗം തീരുമാനിച്ചു.