വേങ്ങര: 2020ൽ പണി പൂർത്തിയാക്കിയ വീടിന് ഇതുവരെയും ഗ്രാമപഞ്ചായത്ത് നമ്പർ നൽകിയില്ല. കാരണം അന്വേഷിച്ചെത്തിയ വിവരാവകാശ പ്രവർത്തകനെ ആക്ഷേപിച്ച്ഇറക്കിവിട്ടു. വേങ്ങര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന കാഞ്ഞിരപ്പവൻ ഹംസയുടെ വീടിനാണ് നമ്പർ നൽകാത്തത്.
ഇതന്വേഷിച്ച് ഗ്രാമപഞ്ചായത്തിലെത്തിയ വിവരാവകാശ പ്രവർത്തകൻ എ.പി. അബൂബക്കറിനോട് പഞ്ചായത്ത് അംഗങ്ങളിൽ ചിലർ കയർക്കുകയും ആക്ഷേപിച്ച് ഇറക്കിവിടുകയുമായിരുന്നു.
അതേസമയം വിവരാവകാശ പ്രവർത്തകനെ ആക്ഷേപിക്കുകയോ ഇറക്കി വിടുകയോ ചെയ്തിട്ടില്ലെന്നും പഞ്ചായത്ത് ബോർഡ് മീറ്റിങ് ഫോണിൽ റെകോർഡ് ചെയ്യരുതെന്ന് പറഞ്ഞതേയുള്ളൂവെന്നും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.