വേങ്ങര: പറപ്പൂർ ഇരിങ്ങല്ലൂർ എടയാട് മലപ്പുറത്താട്ടിൽ മാനുനായർ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള കാളപൂട്ട് മത്സരം പുഴച്ചാൽ കിഴക്കേപാടത്തെ മാനു നായർ സ്മാരക പൂട്ടു കണ്ടത്തിൽ നടന്നു.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നി
ന്നായി 70 ജോഡി കന്നുകൾ പങ്കെടുത്തു. ഒതുക്കങ്ങലിലെ കുരുണിയൻ മോൻറെ കന്നുകൾ ഒന്നും കാവനൂരിലെ ചിറ്റേങ്ങാടൻ സുഹൈൽ
രണ്ടും ചീക്കോടിലെ പികെ പ്രദേശ് മൂന്നും പതിനാറുങ്ങലിലെ ഇക്കു
ഐലക്കാട് നാലും സക്കീറിൻറെ
കന്നുകൾ അഞ്ചും സ്ഥാനങ്ങൾ
നേടി.
വിജയികൾക്ക് സൂര്യ ഗഫൂർ
കോഴിക്കോട്, സബാഹ് കുണ്ടുപുഴക്കൽ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
കാവുങ്ങപുഷ്പരാജൻ, എളാപ്പ
സ്റ്റോർ ഷംസു, ഒ.പി സൈതലവി ഹാജി, ഇറക്കത്തിൽ മൂസക്കുട്ടി എന്നിവർ മത്സരം നിയന്ത്രിച്ചു.