വേങ്ങര: മഞ്ഞപിത്തം റിപോർട്ട് ചെയ്ത ഇരിങ്ങല്ലുരിൽ ആരോഗ്യവകുപ്പ് കടകളിൽ പരിശോധന നടത്തി. പുല്ലാട്ടങ്ങാടി, അമ്പലമാട്, കോട്ടപറമ്പ്, പാലാണി, ചാലൊടി എന്നിവിടങ്ങളിലാണ് ബേക്കറി, കൂൾബാർ, ഹോട്ടൽ, കോഴിക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
അഞ്ച് മിനുറ്റെങ്കിലും വെട്ടിതിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയേഗിക്കാവൂയെന്ന് നിർദ്ദേശം നൽകി. കോഴിക്കടകളിൽ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. മീൻ കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന വലിയ ഐസ് ബ്ലോക്കുകൾയാതൊരു കാരണവരാലും കുടിവെള്ളത്തിൽ ഉപയോഗിക്കരുത്.
മെഡിക്കൽഓഫീസർ ഡോ.ദിവ്യയുടെ നേതൃത്വത്തിൽ ഹെൽത്ത് സുപ്പർവൈസർ വി.പി ദിനേഷ്, ഹെൽത്ത് ഇൻസ്പക്ടർ പി.മുഹമ്മദ് റഫീഖ്, സി.പി.റിജു, ഷൈനി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഇരിങ്ങല്ലൂർ പഞ്ചായത്തിലെ ഒരു സ്ഥാപനത്തിൽ നടന്ന ഫുഡ്ഫെസ്റ്റിൽ പങ്കെടുത്ത 15 പേർക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്. രോഗം പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ ഓഫീസർഅറിയിച്ചു. കിണറുകൾ സുപ്പർക്ലോറിനേഷൻ നടത്തിവരുന്നു. വിവിധ കിണറുകളിലെ വെള്ളം ഗുണനിലവാര പരിശോധനയ്ക്ക് അയച്ചു. സ്കൂളുകളിൽ പ്രത്യേക പി ടി എയോഗങ്ങൾ ചേർന്നു. ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.