ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവും ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയും ദീർഘകാലം എം.എൽ.എയും ആയിരുന്നു കെ. പി രാമൻ മാസ്റ്റർ
(ജനനം: 15 ജൂലൈ 1945
ചെറുപ്പം മുതലെ മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന രാമൻ മാസ്റ്റർ 25-ആം വയസിൽ ആദ്യമായി മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് 1970 ഒക്ടോബറിൽ നിലവിൽവന്ന നാലാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1977, 1980, 1982, വർഷങ്ങളിൽകുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽനിന്ന്എം.എൽ.എയായി. 1991 ൽ തൃത്താലയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 ൽ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. പിന്നോക്ക വിഭാഗത്തിൽ പെട്ട രാമൻ മാസ്റ്റർ മുസ്ലിം ലീഗ് പാർട്ടിയുടെ മുന്നോക്ക നേതാവായിരുന്നു. പി.എസ്.സി മെമ്പർ, ഖാദിബോർഡ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറിയേറ്റ് മെമ്പറും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. തിരൂരങ്ങാടി യതീംഖാനയിൽ പഠിച്ചുവളർന്ന രാമൻ മാസ്റ്റർമുസ്ലിം ലീഗ് നേതാവ് എം.കെ ഹാജിയാണ് കൈപിടിച്ചുയർത്തിയത്.1974 ൽ മുസ്ലിം ലീഗിലെ പിളർപ്പിനെ തുടർന്ന് എം.കെ ഹാജിയോടൊപ്പം അഖിലേന്ത്യാ ലീഗിലേക്ക് പോയി. 1985 ൽ ലീഗ് ലയനത്തോടെ മുസ്ലിം ലീഗിൽ തിരിച്ചെത്തി.
വലിയോറ കുന്നുമ്മൽ പള്ളിക്കു സമീപം കാട്ടിലാപറമ്പ് ശങ്കരന്റെ മകനായ രാമൻ വളരെ ചെറുപ്പത്തിൽ തന്നെ എം.കെ ഹാജിയുടെ വീട്ടിലെത്തിയിരുന്നു. തിരൂരങ്ങാടിയിൽ യതീംഖാന തുടങ്ങിയതോടെ മറ്റുകുട്ടികളോടൊപ്പം അങ്ങോട്ട് മാറുകയും പഠിച്ച് വളർന്ന് അവിടെത്തന്നെ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു. തിരൂരങ്ങാടിയതീംഖാന സ്ഥാപനങ്ങളിൽ പഠിച്ച് വളർന്ന് അവിടെ ജോലി ചെയ്തു അവിടെ വെച്ച് തന്നെ (MKHആശുപത്രി) മരിക്കുകയും ചെയ്ത അപൂർവ്വ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു തിരൂരങ്ങാടിക്കാരുടെ വളർത്തുപുത്രൻ കൂടിയായിരുന്നു രാമൻ മാസ്റ്റർ. . പാണക്കാട് തങ്ങൾ കുടുംബവുമായിഏറെ ബന്ധവും സ്നേഹവമുള്ള വ്യക്തിത്വം കൂടിയായിരുന്നു രാമൻ മാസ്റ്റർ, ത്രിതല പഞ്ചായത്തുകളിൽ സംവരണവ്യവസ്ഥ നടപ്പിലാക്കുന്നതിനു മുമ്പ് 1989-ൽ പാണ്ടികശാല പ്രദേശം ഉൾപ്പെടുന്ന വേങ്ങര പഞ്ചായത്ത് 13-ാം വാർഡിൽ നിന്നും (ജനറൽ സീറ്റ് ) മത്സരിക്കുകയും വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആവുകയും ചെയ്ത് വലിയ ചരിത്രം സൃഷ്ടിച്ചിരുന്നു
2000 ഏപ്രിൽ 22 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മെമ്പറായിരിക്കേ തിരുവനന്തപുരത്തേക്ക് പോവുന്നതിനായി ടിക്കറ്റെടുക്കാൻ പരപ്പനങ്ങാടിയിലേക്ക് പോവുന്ന വഴിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയുംMKHആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തു.
യൂസുഫലി വലിയോറ