വേങ്ങര: പറപ്പൂർ ഇരിങ്ങല്ലൂർ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് ഉത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി ചിറ്റാരി പാലക്കോൾ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്.
രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ പൂജ, വേട്ടക്കൊരുമകന് കളംപാട്ട് എന്നിവ നടന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കളംപാട്ടിന് ഹരീശൻ കുറുപ്പ് മഞ്ചേരി കാർമികത്വം വഹിച്ചു. ഇന്ന് മഹാഗണപതി ഹോമം, കുട്ടിച്ചാത്തന് അവിൽ നിവേദ്യം, സർപ്പബലി, പള്ളിവേട്ട എന്നിവ നടക്കും. വെള്ളിയാഴ്ച ആറാട്ട് നടക്കും. തുടർന്ന് നടക്കുന്ന മഹാഗുരുതിക്ക് ശേഷം ഉത്സവം സമാപിക്കും.
ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം, ബോർഡ് അംഗങ്ങളായ വിശ്വനാഥൻ, ജയേഷ്, ബാബുരാജൻ, സുരേഷ് കുമാർ അമ്പാടി ആഘോഷ സമിതി ഭാരവാഹികളായ അമൃത ബാബു, ജയപ്രകാശ്, സുകുമാരൻ, ബിനേഷ്, വിജയകുമാർ, ബാബുരാജ്, രാധാകൃഷ്ണൻ, ശിവദാസൻ ടി, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.