നാല് പതിറ്റാണ്ടിനു ശേഷം പാത്തുമ്മത്താത്ത പടിയിറങ്ങി; നാടിന്റെ സ്‌നേഹാദരങ്ങളോടെ

ഊരകം: നാല് പതിറ്റാണ്ടിലേറെയായി ഊരകം യാറംപടിയിലെ അംഗനവാടി ഹെല്‍പ്പറായി ജോലി ചെയ്ത പാങ്ങാട്ട് പാത്തുമ്മ ത്താത്ത  പടിയിറങ്ങി, തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ. 

തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്റെ പടവുകള്‍ കയറാന്‍ കൈതാങ്ങായി കൂടെ നിന്ന പാത്തുമ്മത്താത്ത ഊരകം ഗ്രാമപ്പഞ്ചായത്ത് ആറാംവാര്‍ഡിലെ 95.ാം നമ്പ്ര അംഗനവാടിയില്‍ നിന്നാണ് വിരമിക്കുന്നത്. നാലു പതിറ്റാണ്ടിനിടെ പ്രദേശത്തെ നൂറുക്കണക്കിന് കുരുന്നുകള്‍ക്കും അവരുടെ മക്കള്‍ക്കും പേരമക്കള്‍ക്കുമൊക്കെയായി മൂന്നു തലമുറകളെ ഊട്ടാനും ഉറക്കാനും പാത്തുമ്മ ത്താത്തയുണ്ടായിരുന്നു അംഗനവാടിയില്‍. യാറംപടി സ്വദേശിതന്നെയായ പാത്തുമ്മത്താത്ത സ്വന്തം നാട്ടിലെ തന്നെ കുരുന്നുകള്‍ക്ക് സഹായിയാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷത്തിലാണ്.   
അസൗകര്യങ്ങള്‍ക്കു നടുവില്‍ വീര്‍പ്പു മുട്ടിയിരുന്ന അംഗനവാടിക്ക് വാര്‍ഡ് മെമ്പര്‍ സുബൈബ നിസാര്‍ മുന്‍കയ്യെടുത്ത് പുതിയ വാടകകെട്ടിടം പണിത് കൊടുത്തത് ഏറെ നന്ദിയോടെയാണ് നാട്ടുകാരിയായ ഇവർ ഓര്‍ക്കുന്നത്.

ഏപ്രില്‍ 29ന് യാറംപടി അംഗനവാടി പരിസരത്ത് നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് പാത്തുമ്മത്താത്തക്ക് നല്‍കിയ യാത്രയയപ്പ് സംഗമം ഊരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാര്‍ഡ് മെമ്പര്‍ സുബൈബ നിസാര്‍ അധ്യക്ഷത വഹിച്ചു.ജയന്തി ടീച്ചർ സ്വാഗതവും, ADS രമണി, കൈരളി ക്ലബ് പ്രസിഡന്റ് ഫൈസൽ മഹ്ബൂബ്, ഹനീഫ.ഇ കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}