വലിയോറ പാണ്ടികശാലയിൽ ആയുർവേദ ഡിസ്പെൻസറി അനുവദിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവ്



വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ വലിയോറ പാണ്ടികശാലയിൽ ആയുർവേദ ഡിസ്പെൻസറി അനുവദിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവ്. ഇവിടെ ആയുർവേദ ഡിസ്പെൻസറി അനുവദിക്കണമെന്നാവശ്യപ്പെട്ട് പാണ്ടികശാല സ്വദേശി വി. മുഹമ്മദ് റസാൻ ദേശീയ ബാലവകാശ കമ്മീഷന് നൽകിയ നിവേദനത്തെ തുടർന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.

വേങ്ങര പഞ്ചായത്തി ലെ 15, 17, 18 വാർഡുകളുടെ സംഗമസ്ഥലമാണ് പാണ്ടികശാല. ഇവിടെ ആയുർവേദ ഡിസ്പെൻസറി അനുവദിക്കണമെന്ന് കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ഭരണസമിതി തീരുമാനപ്രകാരം അന്നത്തെ എം.എൽ.എ അഡ്വ. കെ. എൻ. എ ഖാദർ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർക്ക് നിവേദനം നൽകിയിരുന്നു ഇതിൻ മേൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കൊണ്ടുള്ള ഫയൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫിസിലെത്തി എന്നല്ലാതെ ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല. 

ഡിസ്പെൻസറിക്കായി പാണ്ടികശാല അങ്കണവാടിക്ക് സമീപം മൂന്നു സെൻ്റ് സ്ഥലം സൗജന്യമായി ലഭിച്ചിട്ടുണ്ട്. പതിനേഴാം വാർഡ് മുഴുവനായും 15, 18 വാർഡുകളുടെ പകുതിഭാഗവും ചേർന്നാൽ പ്രദേശത്ത് ജനസംഖ്യ പതിനായിരത്തോളം വരും. ആരോഗ്യസ്ഥാപനങ്ങൾ അനുവദിക്കുമ്പോൾ ജനസാന്ദ്രത കൂടുതലുള്ള പ്രദേശം എന്ന പരിഗണപോലും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.  

പ്രദേശവാസികൾക്ക് നിലവിൽ ആയുർവേദ ചികിത്സക്കായി ഏഴു കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് വേങ്ങരയിലോ, പന്ത്രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച് കോട്ടക്കലിലോ എത്തണം. പാണ്ടികശാലയിൽ ആശുപത്രി വന്നാൽ ഈ പ്രശ്ന‌ത്തിന് പരിഹാരമാകും. ഒരു വർഷം മുമ്പ് വീണ്ടും ആവശ്യം ഉന്നയിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജിന് നിവേദനം നൽകിയിരുന്നു. കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേങ്ങര ഗ്രാമപഞ്ചായത്ത് സന്നദ്ധമാണെന്നുള്ള ഭരണസമിതി തീരുമാനം സഹിതം
ജില്ലാ ആയുർവേദ മെഡിക്കൽ ഓഫിസർക്ക് കത്തു നൽകുകയും അത് പ്രകാരം ജില്ലാമെഡിക്കൽ ഓഫിസർ സംസ്ഥാനആയൂർവേദ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഡിസ്പെൻസറി അനുവദിക്കാൻ നടപടിയായില്ല. കൂടാതെ നിരവധി സംഘടനകളും ഇവിടെ ആയുർവേദ ഡിസ്പെൻസറി അനുവദിക്കണ മെന്ന് ആവശ്യപ്പെട്ടുകൊണ്ട് വകുപ്പ് മന്ത്രിക്കും വകുപ്പ് മേധാവികൾക്കും നിവേദനം നൽകി യിരുന്നു. ഇതിൻമേൽ നടപടി ഇല്ലാത്തതിനെതുടർന്നാണ് ദേശീയ ബാലവാകാശ കമ്മീഷന് നിവേദനം നൽകിയത്.

ഡിസ്പെൻസറി അനുവദിച്ച് സർക്കാർ ഉത്തരവാകുന്ന പക്ഷം കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഗ്രാമപഞ്ചായത്ത് സന്നദ്ധമാണെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}