കോട്ടക്കൽ: ഈ അധ്യയന വര്‍ഷം പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്‌സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. കോട്ടക്കല്‍ ഗവ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ലിറ്റില്‍ കൈറ്റ്‌സ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ജില്ലാതല ശില്പശാലയില്‍ മുഖ്യപ്രഭാഷണം ഓണ്‍ലൈനായി നടത്തുകയായിരുന്നു അദ്ദേഹം.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ വഴി ഈ വര്‍ഷം മുന്തിയ പരിഗണന നല്‍കുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സിഇഒ പറഞ്ഞു.
ആഗോളതലത്തില്‍ യുണിസെഫ് അടക്കമുള്ള ഏജന്‍സികളുടെയും ഫിന്‍ലാന്‍ഡ് പോലുള്ള രാജ്യങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി പൊതുവിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുകയാണ്.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 191 യൂണിറ്റുകളില്‍ നിന്നും പദ്ധതിയുടെ ചുമതലക്കാരായ നാനൂറോളം അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും
ഉള്‍പ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തന മാതൃകകള്‍, ആശയ പ്രചരണ രംഗത്ത് സ്‌കൂള്‍ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചര്‍ച്ചകളും നടന്നു.
വിദ്യാലയങ്ങളിലെ റോബോട്ടിക്‌സ് പഠനത്തിന് ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ ചെയ്യേണ്ട പിന്തുണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. സെഷനുകളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ക്ക് സമാപന സെഷനില്‍ കൈറ്റ് സി ഇ ഒ വിശദീകരണം നല്‍കി.
കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഷരീഫ്, മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ എം ജാഫറലി, കെ സുമികൃഷ്ണന്‍, പി കെ കുട്ടിഹസ്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.