എ ആർ നഗർ: ഹെൽത്തി കേരളയുടെ ഭാഗമായി സ്കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ മറ്റു അനുബന്ധ സ്ഥാപനങ്ങൾ സന്ദർശിച്ചു. കുടിവെള്ളം, ഹെൽത്ത് കാർഡ്, പരിസര ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ പരിശോധിച്ചു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അത് പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
സ്ഥാപനങ്ങളിൽ മറ്റു പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്താൽ ഉടൻതന്നെ ആരോഗ്യവകുപ്പിന് അറിയിക്കുന്നതിനുള്ള നിർദ്ദേശവും നൽകി പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ എന്നിവർ പങ്കെടുത്തു.