ഹജ്ജിന് ശേഷം ആദ്യ ജുമുഅ: മക്കയിൽ വിശ്വാസി ലക്ഷങ്ങളുടെ മഹാസംഗമം

മക്ക: ഹജ്ജ് കർമങ്ങൾക്ക് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും പ്രാർത്ഥനയിലും പങ്കെടുക്കാൻ ഇരുഹറമുകളിലേക്കും ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ മസ്ജിദുൽ ഹറാമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വിദേശ-ആഭ്യന്തര ഉംറ തീർത്ഥാടകർ കൂടി എത്തിയതോടെ ജുമുഅയിൽ പങ്കുചേരാൻ വൻ ജനപ്രവാഹമാണ് ഉണ്ടായത്. ഇന്ത്യയിൽ നിന്നുള്ള 1,15,000-ലേറെ തീർത്ഥാടകരാണ് ഹറമിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്. തീർത്ഥാടകരെ ഹറമിലേക്ക് എത്തിക്കുന്നതിനായി ഇന്ത്യൻ ഹജ്ജ് മിഷൻ പ്രത്യേക മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പുലർച്ചെ അഞ്ചിന്​ മുൻപ് തന്നെ ഹറമിലേക്ക് എത്താൻ തീർത്ഥാടകർക്ക് നിർദ്ദേശം നൽകി. രാവിലെ ആറോടെ ഹറമിലേക്കുള്ള ബസ് സർവീസ് പൂർണമായും നിർത്തിവച്ചു.

രാവിലെ 11 ഓടെ മസ്ജിദുൽ ഹറാമി​െൻറ അകവും പുറവും പൂർണമായി നിറഞ്ഞു. പിന്നീട് എത്തിയ വിശ്വാസികൾക്ക് പള്ളിയുടെ പുറത്തെ മുറ്റത്താണ് പ്രാർത്ഥനയ്ക്കായി ഇടം ലഭിച്ചത്. നമസ്കാര സമയമായപ്പോഴേക്കും തിരക്ക് ഹറമിലേക്കുള്ള റോഡുകളിലേക്കും നീണ്ടു. കടുത്ത തിരക്കും കാലാവസ്ഥയും പരിഗണിച്ച് ഖുതുബയും നമസ്കാരവും വേഗത്തിൽ പൂർത്തിയാക്കി.


ഇന്നലെ മക്കയിൽ 43 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കടുത്ത ചൂടിനെയും അവഗണിച്ച് വിശ്വാസികൾ ഹറമിലേക്ക് ഒഴുകിയെത്തി. വർധിക്കുന്ന ചൂട് കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ ഹജ്ജ് മിഷൻ നേരത്തെ നൽകിയിരുന്നു. പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ ഏതാനും തീർത്ഥാടകർക്ക് ആരോഗ്യ പ്രയാസങ്ങൾ നേരിട്ടു. എന്നാൽ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ഒരുക്കിയിരുന്ന മെഡിക്കൽ സംവിധാനങ്ങൾ തീർത്ഥാടകർക്ക് വലിയ തുണയായി. നിരവധി ഹാജിമാർക്ക് പ്രാഥമിക ശുശ്രൂഷ നൽകി തിരിച്ചയച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}