പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി

പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളിയെന്ന പരാതിയെ തുടർന്ന് പരപ്പനങ്ങാടി നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

പരപ്പനങ്ങാടി നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതിനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് മത്സ്യ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്റെ അവശിഷ്ടങ്ങ ളും, മത്സ്യ ബോക്സുകളും കണ്ടെത്തിയതായും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും 
 മുൻ നഗരസഭ കൗൺസിലർ നിസാർ അഹമ്മദിന് പാലത്തിങ്ങലിൽ നിന്നും മീൻ വാങ്ങിച്ചതിനാൽ അസുഖം ബാധിച്ചതായും അതേ മീൻകാരന്റെ വിൽപ്പന അദ്ദേഹം രാത്രിയിൽ തടഞ്ഞതായും അദ്ദേഹം  നഗരസഭാ അധികൃതരെ അറിയിച്ചു. ഇദ്ദേഹത്തിൻറെ മീൻ പുറത്തുനിന്ന് ഫോർമാലിൻ ചേർത്ത മീനുകളാണ് വരുന്നതെന്നും വീട്ടിൽ കൊണ്ടുപോയതിനുശേഷമാണ് മീൻ അദ്ദേഹം വില്പനയ്ക്ക് എത്തിക്കുന്നതെന്നും  കഴിക്കുന്നവർക്ക് വയർ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുന്നുണ്ടെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. 

മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. 
ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ മത്സ്യ മാലിന്യങ്ങൾ തള്ളുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും 
ഭാവിയിൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണവും ശുചീകരണ നടപടികളും ശക്തിപ്പെടുത്തണമെന്ന് അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}